Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Polling Percentage

ആദ്യഘട്ട തെരഞ്ഞെടുപ്പ്; ഏഴു ജില്ലകളിലും പോളിംഗ് ശതമാനത്തിൽ ഇടിവ്

തിരുവനന്തപുരം: ഏഴു ജില്ലകളിലേക്കു നടന്ന ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ശതമാനത്തിൽ ഇടിവ്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ 70.91 ശതമാനം വോട്ടിംഗ് മാത്രമാണുണ്ടായത്.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴു ജില്ലകളിലും കുറവുണ്ടായി. കോവിഡ് കാലത്തു നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൊത്തം 75.95 ശതമാനമായിരുന്നു പോളിംഗ്. ഏഴു ജില്ലകളിൽ 73.83 ശതമാനമായിരുന്നു 2020ൽ വോട്ടെടുപ്പു രേഖപ്പെടുത്തിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 1,32,70,482 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 94,10,450 പേർ മാത്രമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 62,44,642 പുരുഷ വോട്ടർമാരിൽ 44,71,889 പേർ വോട്ട് രേഖപ്പെടുത്തി. 71.61 ശതമാനം. 70,25,715 സ്ത്രീ വോട്ടർമാരിൽ 49,38,509 പേർ മാത്രമാണ് വോട്ട് ചെയ്തത്. 70.29 ശതമാനം. ആകെയുള്ള 126 ട്രാൻസ്ജെൻഡർമാരിൽ 52 പേർ മാത്രമാണ് വോട്ട് ചെയ്തത്. 41.27 ശതമാനം.

ജില്ലകളിൽ എറണാകുളം തന്നെയാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ. 74.57 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി. ഏറെപ്പേർ വിദേശ രാജ്യങ്ങളിലുള്ള പത്തനംതിട്ട തന്നെയാണ് ഇത്തവണയും പിന്നിൽ. ഇവിടെ 66.78 ശതമാനം മാത്രമാണ് വോട്ട്.

കോർപറേഷനുകളിൽ തിരുവനന്തപുരത്തും കൊല്ലത്തും മുൻ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായി. എന്നാൽ കൊച്ചി കോർപറേഷനിൽ 2020ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വർധനയുണ്ടായി. അവസാനഘട്ട വോട്ടെടുപ്പു ഇന്നു നടക്കും. 13നാണ് വോട്ടെണ്ണൽ.

ജില്ല തിരിച്ചുള്ള അന്തിമ പോളിംഗ് ശതമാനം, 2020ലെ ശതമാനം എന്നിവ ചുവടെ 

  • തിരുവനന്തപുരം 67.47   70.2
  • കൊല്ലം              70.35   73.51
  • പത്തനംതിട്ട       66.78   69.72 
  • ആലപ്പുഴ           73.80  77.39
  • കോട്ടയം             70.86  73.95
  • ഇടുക്കി              71.78  74.68
  • എറണാകുളം      74.57   77.28. 
  • കോർപറേഷനുകൾ 
  • തിരുവനന്തപുരം 58.29   59.96 
  • കൊല്ലം                     63.35    66.27
  • കൊച്ചി                      62.44  62.04. 

National

ബിഹാറിൽ വൻ ഭൂരിപക്ഷത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തും: രവി ശങ്കർ പ്രസാദ് എംപി

പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ് രവി ശങ്കർ പ്രസാദ് എംപി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും രവി ശങ്കർ പ്രസാദ് അവകാശപ്പെട്ടു. രണ്ടാം ഘട്ട് വോട്ടെടുപ്പിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'- രവി ശങ്കർ പ്രസാദ് പറഞ്ഞു.

ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ച നടന്നു. ഇന്നാണ് രണ്ടാ ഘട്ട തെരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

 

National

ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗം; എൻഡിഎ തകർന്നടിയും: മുകേഷ് സഹാനി

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്‍റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.

"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.

"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.

ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.

National

ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; ജൻ സുരാജിന് തന്നെയാണ് മുൻതൂക്കം: പ്രശാന്ത് കിഷോർ

പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്കാണ് മുൻതൂക്കമെന്ന് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. വൻ മുന്നേറ്റമായിരിക്കും പാർട്ടി നടത്തുകയെന്നും പ്രശാന്ത് പറഞ്ഞു.

"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അത് പക്ഷെ മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല. ജൻ സുരാജ് പാർട്ടിയെ തെരഞ്ഞെടുക്കുന്നതാണ് അവർക്ക് ഏറ്റവും നല്ലത്. അവർ അത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫലം വരുന്പോൾ ഏവരും ഞെട്ടും.'-പ്രശാന്ത് അവകാശപ്പെട്ടു.

മികച്ച പോളിംഗ് ശതമാനമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നും അത് ശുഭസൂചനയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എൻഡിഎയ്ക്കും മഹാസഖ്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞു.

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമായിരുന്നു പോളിംഗ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 14നാണ് വോട്ടെണ്ണൽ.

Kerala

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടം; പോളിംഗ് 60.13%

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ പോളിംഗ് 60.13%. വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. ബഗുസാരായിയിൽ 67.32% പോളിംഗ് നടന്നു. ഷെയ്ഖ്പുരയിലാണ് കുറഞ്ഞ പോളിംഗ്. ഇവിടെ 52.36% പോളിംഗ് നടന്നു.

രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ, ഇന്ത്യാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെ‍ഡി നേതാവുമായ തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, രാജീവ് രഞ്ജൻ സിംഗ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.

തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

National

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവർ തെരഞ്ഞെടുക്കും; താൻ ജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല: തേജ് പ്രതാപ് യാദവ്

പാറ്റ്ന: ബിഹാറിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ലാലു പ്രസാദ് യാദവിന്‍റെ മകനും ജൻശക്തി ജനതാ ദൾ അധ്യക്ഷനുമായ തേജ് പ്രതാപ് യാദവ്. എൻഡിഎയ്ക്കും മഹാസഖ്യത്തിനും അനുകൂലമായ തരംഗമൊന്നും സംസ്ഥാനത്തില്ലെന്നും തേജ് പ്രതാപ് പറഞ്ഞു. പാറ്റ്നയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ തേജ് പ്രതാപ്.

"മഹുവയിലും സംസ്ഥാനത്തും കടുത്ത മത്സരമാണ്. ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവർ തെരഞ്ഞെടുക്കും. അത് ആരാണെന്ന് നവംബർ 14ന് അറിയാം. അതുവരെ കാത്തിരിക്കണം.'-തേജ് പ്രതാപ് യാദവ് പറഞ്ഞു.

മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയ ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെ സഹാദരൻ കൂടിയാണ് തേജ് പ്രതാപ്. ആർജെഡി പ്രവർത്തകനായിരുന്ന തേജ് പ്രതാപിനെ ഈ വർഷമാദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്നാണ് തേജ് പ്രതാപ് ജൻശക്തി ജനതാ ദൾ പാർട്ടി രൂപീകരിച്ചത്.

ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും.14നാണ് വോട്ടെണ്ണൽ.

 

Kerala

ആവേശം ചോരാതെ നിലമ്പൂര്‍; ഉച്ചവരെ 46.73 ശതമാനം പോളിംഗ്; ചുങ്കത്തറയിലെ ബൂത്തിൽ സംഘർഷം

മലപ്പുറം: മഴയിലും ആവേശം ചോരാതെ നിലന്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്നുവരെ 46.73 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴ പിന്നീട് മാറി നിന്നതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തുന്നുണ്ട്.

മഴ ഇടയ്ക്ക് കനത്തപ്പോഴും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷമായിരുന്നു. ചുങ്കത്തറ കുറുമ്പലണ്ടോട് സ്കൂളിലെ ബൂത്തിൽ വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം.

എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെ തിരുനാവായ സ്വദേശികളായ മൂന്ന് എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് തവണ വോട്ടുചെയ്തതായും പരാതി ഉയർന്നു. എന്നാൽ, ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു.

ഒരാൾ വോട്ട് ചെയ്‌തതിന് ശേഷം രണ്ടാമത്തെ ആൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്‌തു. ഈ സമയം ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് പതിഞ്ഞില്ല എന്ന് കരുതി വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുമെന്നും പ്രിസൈഡിംഗ് ഓഫീസർ വ്യക്തമാക്കി.

അതേസമയം സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് മാങ്കുളത്ത് എല്‍പി സ്‌കൂളിലെത്തി വോട്ടുചെയ്തു. വീട്ടിക്കുത്ത് എല്‍പി സ്‌കൂളിലെത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തിയത്.

ചുങ്കത്തറ മാര്‍തോമ സ്‌കൂളിലെത്തി എൻഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും വോട്ടും രേഖപ്പെടുത്തി. പി.വി.അന്‍വര്‍ അടക്കം പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അൻവർ രാജി വച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Latest News

Up